Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Sunday, October 10, 2010

കാര്‍ലോസ് ടെവസ് വിരമിക്കുന്നു ???

>> Sunday, October 10, 2010


ഇപ്പോഴും യുവ താരമെന്ന് ഫുട്ബാള്‍ നിരീക്ഷകര്‍ പരാമര്‍ശിക്കുന്ന 26 - കാരനായ അര്‍ജന്റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ഉടന്‍ സജീവ ഫുട്ബാളില്‍ നിന്നും വിരമിച്ചേക്കാമെന്ന് സൂചന. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി കളിക്കുന്ന ടെവസ് നിലവില്‍ ക്ലബ്ബിന്റെ ക്യാപ്ടനും മുന്നേറ്റ നിരയിലെ പ്രധാന താരവുമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് ടെവസ് തന്റെ തീരുമാനം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ടെവസ് ലോകകപ്പിന് ശേഷം വിരമിചെക്കുമെന്നു വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അന്ന് അതിനെ എല്ലാം നിഷേധിച്ചിരുന്ന ടെവസ് കളിക്കളത്തിലെ ഭാരം തനിക്കു താങ്ങാനാവുന്നില്ല എന്നാണു ഇപ്പോള്‍ പ്രതികരിച്ചത്. വളരെ ചെറു പ്രായം മുതലേ ഫുട്ബാള്‍ കളിക്കുന്ന തനിക്കു ഈയിടെയായി ശാരീരികമായും മാനസികമായും വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എപ്പോഴെന്നു തീര്‍ത്ത്‌ പറയാന്‍ കഴിയില്ല എങ്കിലും ആ ദിനം അധികം അകലെ അല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.‍ ചില കളിക്കാരെ പോലെ ദേശീയ ടീമില്‍ നിന്നും വിരമിച്ചു ക്ലബ്ബ് ഫുട്ബാളില്‍ മുഴുകുന്ന തീരുമാനമല്ല തന്റെതെന്നും ടെവസ് വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ടെവസിന്റെ വാക്കുകള്‍ ഫുട്ബാള്‍ സ്നേഹികളെ നിരാശയിലാഴ്ത്തുകയാണ്. ഇനിയും ധാരാളം ഫുട്ബാള്‍ അദ്ദേഹത്തില്‍ ഉണ്ടെന്നു അവര്‍ കരുതുന്നു. വന്‍ തുക നല്‍കി ബദ്ധശത്രുക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും കൊണ്ടുവന്ന ടെവസിന്റെ പ്രഖ്യാപനം ഏറ്റവും ഞെട്ടിച്ചിരിക്കുന്നത് സിറ്റി അധികൃതരെയാണ്. ടെവസിന്റെ വിരമിക്കലിനെ കുറിച്ചു തങ്ങള്‍ക്കു അറിവൊന്നും ഇല്ലെന്നും ടെവസുമായി 5 വര്‍ഷത്തെ കരാറാണ് സിറ്റിക്കുള്ളതെന്നും അതില്‍ ഒരു വര്‍ഷം മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. അടുത്ത നാല് വര്‍ഷവും സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നായകനായി ടെവസ് ഉണ്ടാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ എന്തൊക്കെ ആയാലും യൂറോപ്യന്‍ ഫുട്ബാളിലെ മത്സരച്ചൂട് താങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതൊരു വാസ്തവം തന്നെയാണ്. പെലെയെ പോലെ ഉള്ള കളിക്കാര്‍ യൂറോപ്യന്‍ ലീഗിനോട് വിമുഖത കാട്ടിയതും ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ആയിരുന്നു. പണക്കൊഴുപ്പും ആരാധകരുടെ ആവേശവും എല്ലാം കളിക്കാരെ വലിയ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നുണ്ട്. ചെറിയ പിഴവുകള്‍ക്ക് പോലും വന്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ട് എന്നത് വാസ്തവം തന്നെയാണ്. അര്‍ജന്റീനയുടെ തന്നെ മുന്‍ താരം യുവാന്‍ റോമന്‍ റിക്വേല്മി 28 - ആം വയസ്സില്‍ ഫുട്ബാളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞതും സമാനമായ കാര്യങ്ങളായിരുന്നു. ഇതാ ഇപ്പോള്‍ ടെവസും. യദാര്‍ത്ഥത്തില്‍ നൈസര്‍ഗികമായ കളിമികവു കളിക്കളങ്ങളില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണോ?

Read more...

Sunday, September 5, 2010

അപ്പോള്‍ മാത്രുഭുമിക്കും പറ്റും തെറ്റ്.

>> Sunday, September 5, 2010


മാതൃഭൂമി എന്നാല്‍ സ്പോര്‍ട്സ് മാസികയൊക്കെ നടത്തുന്ന വമ്പന്‍ പ്രസ്ഥാനമാണ്. സമ്മതിച്ചു. കായിക ലോകത്തെ വിവരങ്ങള്‍ ആധികാരികമായി മലയാളത്തില്‍ പറയുന്നവരില്‍ മുന്നിലുമാണ്. എന്ന് കരുതി തെറ്റ് കണ്ടാല്‍ പറയാതിരിക്കാനാവുന്നില്ല. ഒരു ചൊവ്വാ ദോഷത്തിലും ഇത് വരികയില്ലെന്നു അറിയാവുന്നത് കൊണ്ടാണ്. വലിയ മേനി പറയുമെങ്കിലും ചെറിയ സഹിക്കാവുന്ന തെറ്റുകളെ ഏറ്റു പറഞ്ഞു കണ്ടിട്ടുള്ളൂ ഇത് വരെ. വലുതൊക്കെ വിഴുങ്ങാറാണ് പതിവ്. തിരിച്ചരിയഞ്ഞിട്ടാണോ എന്നറിയില്ല. ആവില്ല. അത്ര മണ്ടന്മാരോന്നും അല്ലല്ലോ മാതൃഭൂമിയെ നയിക്കുന്നത്.

ഇനി വിഷയത്തിലേക്ക്. ഫോട്ടോ കണ്ടില്ലേ. അടിക്കുറിപ്പ് ഒന്ന് കൂടി ഇവിടെ കൊടുക്കുന്നു. " ലിക്റ്റന്‍സ്റ്റെയ്‌നെതിരെ സ്പെയിന്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ മുന്നേറ്റം."
സംഭവം കേരള കൌമുദിക്ക് പറ്റിയ അതെ തെറ്റ് തന്നെ. ഇവിടെയും ഇര പാവം സെര്‍ജിയോ റാമോസ്. ഇങ്ങനെ പോയാല്‍ തന്റെ ചിത്രം കൊടുത്ത് ടോറസ് എന്നെഴുതിയതിനു റമോസോ രണ്ടു ഗോളടിച്ച തന്റെ പേരെഴുതി റാമോസിന്റെ ചിത്രം കൊടുത്തതിനു ടോറസോ കേസ് കൊടുക്കാനും മതി. അവര്‍ക്ക് മലയാളം അറിയാത്തത് കൊണ്ട് മാതൃഭൂമി പത്രാധിപരും കേരള കൌമുദി പത്രാധിപരും രക്ഷപ്പെട്ടു. സ്പെയിനിന്റെ 15-ആം നമ്പര്‍ കളിക്കാരന്‍ സെര്‍ജിയോ റാമോസ് ആണെന്നറിയാത്ത റയല്‍ മാഡ്രിഡിന്റെയും സ്പെയിനിന്റെയും ലോക പ്രശസ്ത കളിക്കാരായ സെര്‍ജിയോ റാമോസിനെയും ഫെര്‍ണാണ്ടോ ടോറസിനെയും തമ്മില്‍ തിരിച്ചറിയാത്ത കായിക പത്രപ്രവര്‍ത്തകരെ സഹിക്കുന്ന മാതൃഭൂമി പത്രാധിപര്‍ക്കും എന്റെ നമോവാകം.

എക്സ്ട്രാ ടൈം: ലീച്ചന്‍സ്‌റ്റെയ്ന്‍ (Liechtenstein) എന്നാ രാജ്യത്തെ ലിക്റ്റന്‍സ്റ്റെയ്‌നെതിരെ എന്നാക്കിയ ഭാഷാ പാടവം അപാരം തന്നെ. അതിനു ഒരു സ്പെഷല്‍ കൂപ്പു കൈ. ഓര്‍മ്മ വരുന്നത് സിനദിന്‍ സിദാനെ സൈനുദ്ദീന്‍ സിദാന്‍ ആക്കിയ മാധ്യമം പത്രത്തിലെ കളിയെഴുത്ത് സഖാവിനെയാണ്‌.

Read more...

കൌമുദിയുടെ പാതകം (മണ്ടത്തരം)

കേരള കൌമുദി ഒരു രണ്ടാം നിര പത്രമാണ്‌. അവര്‍ സ്പോര്‍ട്സ് മാസിക നടത്തുന്നുമില്ല. എന്നാലും നൂറു വര്‍ഷങ്ങള്‍ ആയി തങ്ങള്‍ ഈ പണി തുടങ്ങിയിട്ടെന്നു അവകാശപ്പെടുമ്പോള്‍ ഇങ്ങനെ പറ്റാമോ? സ്പെയിന്‍കാരനായ പാവം സെര്‍ജിയോ റാമോസിനു മലയാളം അറിയില്ലെന്ന് കരുതി ഇങ്ങനത്തെ തോന്നിവാസമോക്കെ ചെയ്യാമോ? അതോ കൌമുദി സ്പെയിനില്‍ സര്‍ക്കുലേഷന്‍ ഇല്ലെന്ന ധൈര്യമാണോ? ഊ സംഭവം പറയാന്‍ മറന്നു. ഫോട്ടോ കണ്ടില്ലേ. അതാണ്‌ സംഭവം. ഇന്ന് 05/09/2010 ലെ പത്രത്തിന്റെ കായിക താളിലെ ചിത്രമാണ്.

അതിന്റെ അടിക്കുറിപ്പ് ഒന്ന് കൂടി ഇവിടെ കൊടുക്കുന്നു.
" ലീച്ചന്‍സ്‌റ്റെയ്‌നെതിരെ സ്പാനിഷ് താരം ഡേവിഡ്‌ സില്‍വയുടെ പ്രകടനം. സ്പെയിന്‍ 4-0 ത്തിന് ജയിച്ച മത്സരത്തില്‍ സില്‍വ ഒരു ഗോള്‍ നേടി."

സത്യമാണ്. കക്ഷി ഒരു ഗോളും നേടി സ്പെയിന്‍ മേല്പറഞ്ഞ മാര്‍ജിനില്‍ ജയിക്കുകയും ചെയ്തു. പിന്നെ എന്താണെന്നോ? ആ പടമൊന്നു നോക്കിയേ. സ്പാനിഷ്‌ കളിക്കാരന്റെ നമ്പര്‍ 15. റാമോസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയത് വ്യക്തമായി കാണുകയും ചെയ്യാം. ഒഴിഞ്ഞു മാറുന്ന ലീച്ചന്‍സ്‌റ്റെയ്ന്‍ താരം ലൂക്കാസ് ബെര്‍ളിയുടെ നമ്പര്‍ കാണുന്നില്ലെങ്കിലും ഒരു സ്പോര്‍ട്സ് ലേഖകന് മനസ്സിലാക്കാവുന്ന ചിത്രമാണ് അത്. കൌമുദി ലേഖകന് ഇംഗ്ലീഷ് അറിയില്ലായിരിക്കാം. പക്ഷെ മലയാളികള്‍ കുറച്ചൊക്കെ ആ ഭാഷയും വായിക്കാന്‍ അറിയാവുന്നവരാണ് പ്രിയ പത്രാധിപരെ. എന്നിട്ടും സെര്‍ജിയോ റാമോസിനെ ഡേവിഡ്‌ സില്‍വ ആക്കാന്‍ കാണിച്ച ധൈര്യത്തിന് നമോവാകം.
ഇതേ തെറ്റ് ഇന്ന് മാത്രുഭുമിക്കും പറ്റി. ആ അക്കിടി കാണാന്‍ ഇവിടെ പോകാം.
ഇനി ആ ചിത്രത്തിന്‍റെ ഒറിജിനല്‍ ലിങ്ക് കാണണം എന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്കാം. ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ എടുത്ത ചിത്രമാണ് അത്.

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -