Showing posts with label Premier League. Show all posts
Showing posts with label Premier League. Show all posts

Thursday, August 26, 2010

കടത്തില്‍ മുങ്ങിയ ലിവര്‍പൂള്‍ കളത്തിലും മങ്ങുന്നു?

>> Thursday, August 26, 2010

കഴിഞ്ഞ സീസണിന്റെ മദ്ധ്യം വരെ ഇംഗ്ലണ്ടിലെ എന്നല്ല യൂറോപ്പിലെ തന്നെ മുന്‍നിരക്കാരായിരുന്നു "റെഡ്‌സ്‌" എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ലിവര്‍പൂള്‍ ഫുട്ബാള്‍ ക്ലബ്ബ്. 1989-90 വര്‍ഷം ഒന്നാം ഡിവിഷന്‍ ചാമ്പ്യന്മാരായ ശേഷം പ്രീമിയര്‍ ലീഗ് ഇതുവരെ കിട്ടാക്കനിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ റാഫേല്‍ ബനിറ്റസിന്റെ ശിക്ഷണത്തില്‍ സ്റ്റീഫന്‍ ജെരാര്‍ഡും കൂട്ടരും യൂറോപ്യന്‍ കളങ്ങളില്‍ തങ്ങളുടെ മികവു തെളിയിച്ചു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ചെല്‍സിക്കും മാഞ്ചെസ്റ്റര്‍ യുെൈണറ്റഡിനും ആഴ്‌സണലിനും
ഒപ്പം "ബിഗ്‌ ഫോര്‍" എന്ന് അവരെ വിശേഷിപ്പിക്കാന്‍ നിരൂപകര്‍ക്കും മടിയുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട വന്‍ സാമ്പത്തിക ബാധ്യത വിവരം ക്ലബ്ബിനെ ഇത്ര പെട്ടെന്ന് പിന്നിരയിലെക്കടിക്കുമെന്നു ആരും കരുതി കാണില്ല.

മുന്‍പ് തായ്‌ലണ്ട്‌ പ്രധാന മന്ത്രി ശ്രീ തക്ഷിന്‍ ഷിനവത്ര പോലും ( ഷിനവത്ര പിന്നീട് മാഞ്ചെസ്റ്റര്‍ സിടിയെ സ്വന്തമാകി അത് അറബികള്‍ക്ക് മരിച്ചു കൊടുത്തത് മറ്റൊരു ചരിത്രം )വില പേശി പരാജയപ്പെട്ട ക്ലബ്ബിനെ ഇപ്പോള്‍ ആരും വാങ്ങാനില്ലാത്ത ഒരവസ്ഥയിലെത്തിയതിനു പിന്നാലെയാണ് ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറയും പോലെ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ടീം മത്സരങ്ങളില്‍ പരാജയം തുടര്‍ക്കതയാക്കിയത്. കഴിഞ്ഞ സീസണില്‍ എഴാമാതായാണ് ഈ മുന്‍ ചാമ്പ്യന്മാര്‍ ഫിനിഷ് ചെയ്തത്. അടുത്ത കാലത്തെ ചരിത്രങ്ങളെടുത്താല്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനം. ഹാരി റെഡ്‌നാപ്പിന്റെ മന്ത്രികതയില്‍ ടോട്ടന്‍ഹാമും അറബിപണത്തിന്റെ കൊഴുപ്പില്‍ മുന്നേറിയ മാഞ്ചെസ്റ്റര്‍ സിറ്റിയും മുന്നേറിയതിനു പുറമേ ആസ്ടന്‍ വില്ലയും മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരെ മറി കടന്നു. അതോടെ നാലുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട പരിശീലകന്‍ ബനിറ്റസ്‌ ടീമിന്റെ ദുര്‍ദശ കണ്ടു പുതിയ മേച്ചില്‍ പുറങ്ങള്‍ക്കായി തിരച്ചിലും തുടങ്ങി.

ഹോസെ മൗറീഞ്ഞോ പോയ ഒഴിവില്‍ ഇന്റര്‍ മിലാനിലേക്ക് ബനിറ്റസ്‌ കളം മാറിയപ്പോള്‍ ലിവര്‍പൂളില്‍ ഫുള്‍ഹാമിന്റെ കോച്ചായിരുന്ന റോയ് ഹഡ്‌സണാണ്‌ പകരമെത്തിയത്. സുപ്പെര്‍ താരങ്ങളായ ജെറാര്‍ഡിനെയും ഫെര്‍ണാണ്ടോ ടോറസ്സിനെയും നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും യോസ്സി ബെനയുന്‍ ചെല്‍സിയിലേക്ക് കൂട് മാറിയത് ക്ലബ്ബിന്റെ മധ്യനിരയെ ബാധിക്കുമെന്നത് ഉറപ്പായിരുന്നു. മുന്‍ വര്‍ഷം സാവി അലോണ്‍സോ റയല്‍ മാഡ്രിഡിലേക്ക്‌ പോയതോടെ നിര്‍ജീവമായിരുന്ന മധ്യനിരയെ അല്പമെങ്കിലും സജീവമാക്കിയിരുന്നത്‌ ബെനയുനും അര്‍ജെന്റിന നായകനായ ജാവിയര്‍ മസ്കരനോയുമായിരുന്നു. ഒടുവില്‍ കേട്ട വാര്‍ത്തകള്‍ അനുസരിച്ച് മസ്‌കരാനോ ബാഴ്‌സിലോണയിലേക്ക് വണ്ടി കയറിയാല്‍ ലിവര്‍പൂളിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായെക്കും. അതോടെ ഇപ്പോള്‍ ടീമിനൊപ്പം നില്‍ക്കുന്ന പലരും ടീമിനെ കയ്യോഴിയാനും സാധ്യതയുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം റോമയില്‍ നിന്നും കൊണ്ട് വന്ന അക്വിലാനിയെ തിരികെ ഇറ്റലിയിലെ യൂവന്റസിന് നല്‍കേണ്ടി വന്നത് സാമ്പത്തികമായി വന്‍ നഷ്ടവുമായി. ഹോളണ്ട്‌ താരം ഡിര്‍ക്ക് ക്യുയ്റ്റ്‌ തന്റെ പഴയ പരിശീലകനായ ബനിറ്റസിന്റെ ഇന്റര്‍ മിലാനിലേക്ക് കൂട് മാറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നു അണിയറ വാര്‍ത്തകള്‍ വന്നു തുടങ്ങിക്കഴിഞ്ഞു. അതിനെക്കാള്‍ ഗുരുതരമായ സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ബാഴ്‌സിലോണയിലേക്ക് പോകാന്‍ തന്നെ അനുവദിക്കാതെ ഇനി ലിവര്‍പൂളിനു വേണ്ടി കളിക്കില്ലെന്ന് പറഞ്ഞു മസ്‌കരാനോ മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ പുറത്തിരുന്നത് വരാനിരിക്കുന്ന തകര്‍ച്ചയുടെ മുന്നോടിയായിട്ടാണ് പലരും കാണുന്നത്.

ഇതെല്ലം അണിയറയിലെ സംഭവങ്ങളെങ്കില്‍ കളിക്കളത്തില്‍ അതിലും പരിതാപകരമാണ് അവസ്ഥ. ഏറെ പ്രതീക്ഷയോടെ കൊണ്ട് വന്ന ജോ കോള്‍ ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പ് കാര്‍ഡു കണ്ടത് ആഴ്‌സണലുമായുള്ള മത്സരത്തില്‍ തിരിച്ചടിയായി. തുടര്‍ന്ന് നടന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ പെനാല്‍റ്റി കിക്ക് പാഴാക്കുകയും ചെയ്തതോടെ കോള്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. പക്ഷെ അതിനെക്കാള്‍ തിരിച്ചടി നേരിട്ടത് സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍ സ്റ്റേഡിയത്തിലാണ്. ലിവര്‍പൂളിന്റെ പിഴവുകളെല്ലാം തെളിഞ്ഞ ആ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോട് തോറ്റത്. മുന്‍ നിരയിലെ മിന്നല്‍ പിണരുകള്‍ ആയ ടോരസ്സും എന്‍ ഗോഗും പന്ത് കിട്ടാതെ അലയുന്ന കാഴ്ച അത്ര ദയനീയമായിരുന്നു. നിലവില്‍ ലീഗില്‍ പതിനാറാം സ്ഥാനത്താണ് ലിവര്‍പൂള്‍. രണ്ടു വര്‍ഷം മുന്‍പ് ന്യൂ കാസിലിനു നേരിട്ട ദുര്‍വിധി തന്നെ ആയിരിക്കുമോ ഇത്തവണ ലിവര്‍പൂളിനെ കാത്തിരിക്കുന്നത്? ആകാതിരിക്കട്ടെ എന്ന് " You Will Never Walk Alone" എന്ന് പാടുന്ന ആരാധകര്‍ക്കൊപ്പം നമുക്കും പ്രാര്‍ഥിക്കാം.

Read more...

Sunday, December 20, 2009

ഒടുവില്‍ മാര്‍ക്ക്‌ ഹ്യുസിന്റെ തൊപ്പി തെറിച്ചു...

>> Sunday, December 20, 2009


സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളുമായാണ് സിറ്റി ആരാധകര്‍ സിറ്റി ഓഫ് മാഞ്ചെസ്റ്റെര്‍‍ സ്റ്റേഡിയം എന്ന തങ്ങളുടെ ഹോം ഗ്രൌണ്ടിലേക്ക് ഇരച്ചു കയറിയത്. പണം വാരിയെറിഞ്ഞു കൊണ്ടുവന്ന ഒരുപിടി എണ്ണം പറഞ്ഞ താരങ്ങള്‍ അന്യമായിരുന്ന കിരീടങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കും എന്ന പ്രതീക്ഷ എതിരാളികള്‍ക്ക് പോലും ഉണ്ടായിരുന്നു. കാര്‍ലോസ് ടെവസും, അടബയോറും, ബെല്ലാമിയും, സാന്റക്രൂസും, ബാരിയും, കൊളോ ടൂരെയും എല്ലാം മികച്ചവര്‍ തന്നെ. കൂടെ കഴിഞ്ഞ വര്‍ഷം ഏവരെയും അമ്പരപ്പിച്ചു ടീമില്‍ എത്തിച്ച റോബീഞോയും. മറ്റാരെയും വെല്ലാവുന്ന താര നിര.

പക്ഷെ മികച്ച തുടക്കം ലഭിച്ചിട്ടും പാതി വഴി പിന്നിടുമ്പോള്‍ ലക്ഷ്യത്തില്‍ നിന്നും ഏറെ അകലെ ആണ് സിറ്റി ഇപ്പോള്‍. കഴിഞ്ഞ പതിനൊന്നു കളികളില്‍ രണ്ടു വിജയം മാത്രം. ഒരു തോല്‍വി. എട്ടു സമനില. ഹ്യൂസിനു തന്റെ ആയുധങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയാതിരുന്നത് തന്നെയായിരുന്നു ഈ അവസ്ഥയുടെ പ്രധാന കാരണവും. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി മുന്നേറ്റ നിര ശക്തമാക്കി ആക്രമണം അഴിച്ചു വിട്ടെങ്കിലും പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. റിച്ചാര്‍ഡ് സും ടൂരെയും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയപ്പോള്‍ അവസാന നിമിഷങ്ങള്‍ ഗോള്‍ വഴങ്ങുന്നത്‌ സിറ്റി പതിവാക്കി. ഇടയ്ക്കു ഗോള്‍ കീപ്പര്‍ ഗിവണിന്റെ അവിശ്വസനീയമായ രക്ഷപ്പെടുത്തലുകള്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ പല മത്സരങ്ങളിലും സിറ്റി തോല്‍വിയുടെ കയ്പ്പ് രുചിച്ചെനെ. എവെര്‍ട്ടനില്‍ നിന്നും വലിയ പ്രതീക്ഷകളുമായി എത്തിയ ലെസ്ക്കൊട്ടും പരാജയപ്പെട്ടതോടെ ഓരോ മത്സരങ്ങളിലും സിടി വല നിറയെ ഗോള്‍ വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ പോയിന്റു നിലയില്‍ ആറാമത് നില്‍ക്കുന്ന സിറ്റിയുടെ കിരീട പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.

മുന്‍പ് മാഞ്ചെസ്റ്റെര്‍ യുണൈറ്റഡിന്റെയും വെയില്‍ സിന്റെയും ഫോര്‍വേഡ് ആയിരുന്ന ഹ്യൂസ് അതെ ആക്രമണ ശൈലി തന്നെയാണ് പരിശീലകനായും തുടര്‍ന്നത്. എന്നാല്‍ ഇറ്റലിയുടെ മുന്‍ ഫോര്‍വേഡ് ആയിരുന്ന മഞ്ചീനി പ്രതിരോധത്തില്‍ ഊന്നിയ ഗെയിം ആണ് ഇന്റര്‍ മിലാന്റെ പരിശീലകനായിരുന്നപ്പോള്‍ കാഴ്ച വച്ചത്. സിറ്റിക്ക്‌ ഇപ്പോള്‍ ഏറെ ആവശ്യവും അതാണ്‌. എന്തായാലും അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗെന്ന ലക്ഷ്യത്തിലേക്ക് സിറ്റിയെ എത്തിക്കാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്‍പ് ഇന്റര്‍ മിലാനെ ഇറ്റലിയില്‍ ചമ്പ്യന്മാരാക്കിയ മാന്‍ചീനിയുടെ പ്രതീക്ഷ. ആരാധകരുടെയും.



Read more...

Monday, April 13, 2009

കിരീടങ്ങള്‍..മുള്‍ക്കിരീടങ്ങള്‍.

>> Monday, April 13, 2009


കളിക്കളങ്ങളെ കോരിത്തരിപ്പിച്ച ചില നായകരുടെ പുതിയ വേഷപ്പകര്‍ച്ച കഴിഞ്ഞ രണ്ടു സീസണുകളിലായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരു പാടു ചര്‍ച്ചകള്‍ക്ക് മരുന്നിട്ടിരുന്നു. അതിന്റെ കൂട്ടത്തിലേക്കാണ്‌പഴയ ഇംഗ്ലിഷ് ഫുട്ബാള്‍ നായകനായ അലന്‍ ഷിയറര്‍ കച്ച മുറുക്കി എത്തിയിരിക്കുന്നത്. അത്ര പ്രതാപമൊന്നും വിളിച്ചോതാനില്ലാത്ത ബ്ലാക്ക്‌ബേണിനെ ടീമിലെത്തി അടുത്ത വര്‍ഷം തന്നെ രണ്ടാം സ്ഥാനത്ത് എത്തിക്കുകയും അതിനടുത്ത വര്‍ഷം ചാമ്പ്യന്‍മാരാക്കുകയും ചെയ്ത ചരിത്രമുള്ള അദ്ദേഹത്തിന്റെ ആ അത്ഭുത ശക്തി തന്നെയാണ് പുറത്താക്കല്‍ ഭീഷണി നേരിടുന്ന ന്യു കാസിലിന്റെ അവസാന പ്രതീക്ഷ. ന്യു കാസിലിനു വേണ്ടിയും കളിക്കളത്തില്‍ ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടുള്ള ഷിയറര്‍ക്ക് സൈഡ് ലൈനിന് പിന്നിലും അതിന് കഴിയുമോ എന്ന ഉദ്ദ്യോഗത്തോടെ ആരാധകരും ഫുട്ബാള്‍ ലോകവും കാത്തിരിക്കുമ്പോള്‍ ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ തിരിച്ചടിയേറ്റ പഴയ നായകരെ കുറിച്ചു ഒന്നു തിരിഞ്ഞു നോക്കാം.

റോയ് കീന്‍ മാന്‍ചെസ്റെര്‍ യുനൈറ്റെടിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു. 2006- ഇല്‍ കളിക്കാരന്റെ കുപ്പായം അഴിച്ചു വച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ്‌ സന്ടെര്‍ലാന്റിന്റെ പരിശീലകനായി ഫുട്ബാള്‍ മൈതാനത്തേക്ക്‌ തിരിച്ചെത്തിയത്‌. പക്ഷെ കളിക്കാരനെന്ന നിലയില്‍ അദേഹം നേടിയെടുത്ത പേരിന്റെ നിഴല്‍ പോലുമായില്ല റോയ് കീനെന്ന പരിശീലകന്‍. സന്ടെര്‍ലാന്റിനെ പ്രീമിയര്‍ ലീഗില്‍ നില നിര്‍ത്താന്‍ കഴിഞ്ഞെന്കിലും അദ്ദേഹത്തില്‍ നിന്നു അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മാനേജരുടെ കൊട്ടൂരേണ്ടി വന്നതും അത് കൊണ്ടു തന്നെയാണ്.
മാന്ചെസ്റ്റെരില്‍ റോയ് കീനിനൊപ്പം ഉണ്ടായിരുന്ന പോള്‍ ഇന്സും ഈ വര്‍ഷം പരിശീലകന്റെ കുപ്പായത്തില്‍ ഇംഗ്ലണ്ടില്‍ എത്തി. പഴയ കൂട്ടുകാരനായ മാര്‍ക്ക് ഹഫ്സ് മാന്ചെസ്റെര്‍ സിറ്റി പരിശീലകന്‍ ആയ ഒഴിവില്‍ ബ്ലാക്ക്‌ബെന്‍ റോവേഴ്സിന്റെ മാനേജരായാണ് ഇന്‍സ് അന്കം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ ഇപ്പോള്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്ന നിലയിലെതിയതിന്റെ ഒരു പ്രധാന കാരണം ഇന്സിന്റെ മോശം തുടക്കമാണ്. സിറ്റിയിലേക്ക് പോയ ഹഫ്സിനും കളം അത്ര നല്ലതല്ല. കോടികള്‍ മുടക്കി കളിക്കാരെ നേടാന്‍ മല്സരിച്ചിട്ടും കഴിഞ്ഞ വര്‍ഷം പഴയ ടീമിനൊപ്പം നേടിയ ഏഴാം സ്ഥാനം പോലും സിറ്റിക്ക് ഇത്തവണ സ്വപനം മാത്രമാണ്.
മിഡില്‍സ്ബാരോയുടെ കളിക്കാരനായിരുന്ന ഗരെത് സൌത്ത്ഗേറ്റും ടീമിനെ പരിശീലിപ്പിച്ചു തോല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. മിക്കവാറും അടുത്ത സീസണില്‍ ടീം പ്രീമിയര്‍ ലീഗില്‍ ഉണ്ടാവില്ല എന്നുരപ്പായിക്കഴിഞ്ഞു. കോച്ചിന്റെ പണി എന്ന് തെറിക്കും എന്നെ ഇനി അറിയാനുള്ളൂ. പക്ഷെ ഇതിടയിലും പിടിച്ചു നിന്ന ഒരാളുണ്ട്. ഇറ്റലിക്കാരന്‍ എങ്കിലും ഏറെ നാള്‍ ചെല്‍സിയുടെ കുന്തമുന ആയിരുന്ന ജിയാന്‍ ഫ്രാന്കോ സോള. വെസ്റ്റ് ഹാമിനെ വളരെ മുന്നോട്ടു നയിക്കാന്‍ ആദ്യ സീസണില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്ഷത്തെ യുവേഫ കപ്പ്‌ യോഗ്യത ലകഷ്യമിടുന്ന വെസ്റ്റ് ഹാം ഏകദേശം അതിനടുത്ത് തന്നെയാണ് ഇപ്പോള്‍ നില്ക്കുന്നത്. ജര്‍മനിയില്‍ ബയെനിന്റെ ക്ലിന്‍സ്മാനും സ്പെയിനില്‍ ബഴ്സിലോനയുടെ ഗാര്‍ടിയോലയും ആദ്യത്തെ തിരിച്ചടികള്‍ക്ക് ശേഷം തലം കണ്ടെത്തിയതും സോളയുടെ മാതൃക പോലെ ഷിയരര്‍ക്ക് ആത്മ വിശ്വാസമേകിക്കാണും.
ഷിയാറര്‍ വരും മുന്പ് ന്യു കസിലിന്റെ പരിശീലകന്‍ ആയിരുന്നത് കെവിന്‍ കീഗന്‍ ആയിരുന്നു. ന്യു കസിളിനെയും മന്ചെസ്റെര്‍ സിറ്റിയെയും ഏറെ നാള്‍ പരിപാലിച്ച; ലിവര്‍പൂളിന്റെയും ബ്രിടന്റെയും മികച്ച കളിക്കാരന്‍ ആയിരുന്ന കെവിന്‍ കീഗാന്‍ പക്ഷെ മികച്ച പരിശീലകന്‍ എന്നപേരും നേടിയിട്ടുല്ലയാലാണ്. പക്ഷെ ആശാനും ഇത്തവണ ന്യു കാസിലില്‍ കാലിടറി. ആദ്യപാദത്തില്‍ തന്നെ കക്ഷിയെ ക്ലബിന്റെ ഉടമ മൈക്ക് ആഷ്ലി പാക്ക് ചെയ്തു. ആ ചാക്കിലെക്കാന് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കരിലോരാലായ ഷിയറര്‍ കടന്നു വരുന്നതു. അദ്ദേഹത്തിന് ശനി ദശയാണോ എന്ന് പറയാറായിട്ടില്ല എങ്കിലും കഴിഞ്ഞ രണ്ടു മല്‍സരവും ആശ്വസത്തെക്കാള്‍ അപകടമാണ് ആരാധകരുടെയും കോച്ചിന്റെയും മനസിലുനര്തുന്നത്. എങ്കിലും ലീഗിലെ സ്ഥാനം നില നിര്‍ത്താന്‍ ഇനിയുള്ള ആര് മല്‍സരങ്ങള്‍ മതിയെന്ന അദ്ദേഹത്തിന്റെ വാക്കുകളെ തല്ക്കാലം നമുക്കു വിശ്വസിക്കാം. കാരണം അസാദ്ധ്യമായ പലതും കളിക്കളത്തില്‍ യാദാര്‍ത്യമാക്കിയ അദ്ദേഹത്തിന് അതിന് കഴിയും എന്ന് തന്നെയാണ് ഫുട്ബാള്‍ പ്രേമികളും കരുതുന്നതും, ആഗ്രഹിക്കുന്നതും. ഈ മുള്‍ക്കിരീടം ഒരു പുഷ്പകിരീടമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -