Sunday, December 20, 2009

ഒടുവില്‍ മാര്‍ക്ക്‌ ഹ്യുസിന്റെ തൊപ്പി തെറിച്ചു...

>> Sunday, December 20, 2009


സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ വന്‍ പ്രതീക്ഷകളുമായാണ് സിറ്റി ആരാധകര്‍ സിറ്റി ഓഫ് മാഞ്ചെസ്റ്റെര്‍‍ സ്റ്റേഡിയം എന്ന തങ്ങളുടെ ഹോം ഗ്രൌണ്ടിലേക്ക് ഇരച്ചു കയറിയത്. പണം വാരിയെറിഞ്ഞു കൊണ്ടുവന്ന ഒരുപിടി എണ്ണം പറഞ്ഞ താരങ്ങള്‍ അന്യമായിരുന്ന കിരീടങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കും എന്ന പ്രതീക്ഷ എതിരാളികള്‍ക്ക് പോലും ഉണ്ടായിരുന്നു. കാര്‍ലോസ് ടെവസും, അടബയോറും, ബെല്ലാമിയും, സാന്റക്രൂസും, ബാരിയും, കൊളോ ടൂരെയും എല്ലാം മികച്ചവര്‍ തന്നെ. കൂടെ കഴിഞ്ഞ വര്‍ഷം ഏവരെയും അമ്പരപ്പിച്ചു ടീമില്‍ എത്തിച്ച റോബീഞോയും. മറ്റാരെയും വെല്ലാവുന്ന താര നിര.

പക്ഷെ മികച്ച തുടക്കം ലഭിച്ചിട്ടും പാതി വഴി പിന്നിടുമ്പോള്‍ ലക്ഷ്യത്തില്‍ നിന്നും ഏറെ അകലെ ആണ് സിറ്റി ഇപ്പോള്‍. കഴിഞ്ഞ പതിനൊന്നു കളികളില്‍ രണ്ടു വിജയം മാത്രം. ഒരു തോല്‍വി. എട്ടു സമനില. ഹ്യൂസിനു തന്റെ ആയുധങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയാതിരുന്നത് തന്നെയായിരുന്നു ഈ അവസ്ഥയുടെ പ്രധാന കാരണവും. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി മുന്നേറ്റ നിര ശക്തമാക്കി ആക്രമണം അഴിച്ചു വിട്ടെങ്കിലും പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. റിച്ചാര്‍ഡ് സും ടൂരെയും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയപ്പോള്‍ അവസാന നിമിഷങ്ങള്‍ ഗോള്‍ വഴങ്ങുന്നത്‌ സിറ്റി പതിവാക്കി. ഇടയ്ക്കു ഗോള്‍ കീപ്പര്‍ ഗിവണിന്റെ അവിശ്വസനീയമായ രക്ഷപ്പെടുത്തലുകള്‍ കൂടെ ഇല്ലായിരുന്നെങ്കില്‍ പല മത്സരങ്ങളിലും സിറ്റി തോല്‍വിയുടെ കയ്പ്പ് രുചിച്ചെനെ. എവെര്‍ട്ടനില്‍ നിന്നും വലിയ പ്രതീക്ഷകളുമായി എത്തിയ ലെസ്ക്കൊട്ടും പരാജയപ്പെട്ടതോടെ ഓരോ മത്സരങ്ങളിലും സിടി വല നിറയെ ഗോള്‍ വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ പോയിന്റു നിലയില്‍ ആറാമത് നില്‍ക്കുന്ന സിറ്റിയുടെ കിരീട പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.

മുന്‍പ് മാഞ്ചെസ്റ്റെര്‍ യുണൈറ്റഡിന്റെയും വെയില്‍ സിന്റെയും ഫോര്‍വേഡ് ആയിരുന്ന ഹ്യൂസ് അതെ ആക്രമണ ശൈലി തന്നെയാണ് പരിശീലകനായും തുടര്‍ന്നത്. എന്നാല്‍ ഇറ്റലിയുടെ മുന്‍ ഫോര്‍വേഡ് ആയിരുന്ന മഞ്ചീനി പ്രതിരോധത്തില്‍ ഊന്നിയ ഗെയിം ആണ് ഇന്റര്‍ മിലാന്റെ പരിശീലകനായിരുന്നപ്പോള്‍ കാഴ്ച വച്ചത്. സിറ്റിക്ക്‌ ഇപ്പോള്‍ ഏറെ ആവശ്യവും അതാണ്‌. എന്തായാലും അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗെന്ന ലക്ഷ്യത്തിലേക്ക് സിറ്റിയെ എത്തിക്കാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്‍പ് ഇന്റര്‍ മിലാനെ ഇറ്റലിയില്‍ ചമ്പ്യന്മാരാക്കിയ മാന്‍ചീനിയുടെ പ്രതീക്ഷ. ആരാധകരുടെയും.



Read more...

നാള്‍ കുറിച്ചു; ഇനി പോരാട്ടം.


2010 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നോക്ക്-ഔട്ട്‌ റൌണ്ടുകള്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. പതിവ് മുഖങ്ങള്‍ പലതും വഴിയില്‍ തട്ടി വീണെങ്കിലും അടുത്ത റൌണ്ടുകള്‍ കൂടുതല്‍ വാശിയേറിയാതാവും എന്ന സൂചനയാണ് ഫിക്സ്ച്ചറുകള്‍ നമ്മോടു പറയുന്നത്.


ഫ്രഞ്ച് ചാമ്പ്യന്മാരായ ലിയോണിന് ഏറ്റുമുട്ടേണ്ടത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനോടാണ്. കഴിഞ്ഞ വര്‍ഷം വരെ ലിയോണിന്റെ ആക്രമണങ്ങളുടെ കുന്തമനയായിരുന്ന കരീം ബെന്‍സീമ ഇത്തവണ അവരുടെ ഗോള്‍വലയം ലക്‌ഷ്യം വക്കുമ്പോള്‍ കാണികള്‍ക്ക് കൌതുകം ഏറുകയാണ്.

കളിച്ചു വളര്‍ന്ന ഗാര്‍ലാന്റ് സ്റ്റേഡിയത്തിലേക്ക് എതിരാളികള്‍ക്കൊപ്പമുള്ള വരവ് ബന്‍സീമക്കും വികാരനിര്‍ഭരമായിരിക്കും. ബന്‍സീമക്ക് പകരം പോര്‍ട്ടോയില്‍ നിന്നു ലിസണ്ട്രോ ലോപ്പസിനെ കൊണ്ട് വന്നെങ്കിലും ലീഗില്‍ ഇപ്പോഴും മുന്നിലെത്താനാവാതെ പരുങ്ങുന്ന ലിയോണിന് അടുത്ത റൌണ്ട് ഒരു ബാലി കേറാമല ആകാനാണ് സാധ്യത ഏറെയും. ഖത്തര്‍ ലീഗിലെ അല്‍-ഘരാഫയിലേക്ക് കൂടുമാറിയ പ്ലേമേക്കര്‍ ജുനീഞ്ഞോക്കും പകരക്കാരില്ലാത്തത് കോച്ച് ക്ലോദ് പോളിനെ ഇപ്പോഴും അലട്ടുന്നുണ്ട്.ബോര്‍ഡോക്കും മഴ്സേക്കും മോണ്ട്പെല്ലിയറിനും പുറകില്‍ നാലാമത് നില്‍ക്കുന്ന ലിയോണിന് അടുത്ത ചാമ്പ്യന്‍സ് ലീഗിന്റെ യോഗ്യത തന്നെ സംശയത്തില്‍ നില്‍ക്കെ റയല്‍ ഈസിയായി മുന്നേറും എന്ന് തന്നെയാണ് വിദഗ്ദരുടെ കണക്കുകൂട്ടല്‍.

സ്പെയിനില്‍ ബാഴ്സക്ക് പിന്നിലാണെങ്കിലും പൊന്നും വില കൊടുത്ത് കൊണ്ട് വന്ന റൊണാള്‍ഡോയും കാക്കയും ഗോളുകള്‍ കണ്ടെത്തുന്നത് കോച്ച് പെല്ലിഗ്രിനിയെ ആശ്വസിപ്പിക്കുന്നുണ്ട്. ലിയോണിന്റെ മോശം ഫോമും റയല്‍ ആരാധകര്‍ക്ക് ആശക്ക്‌ വക നല്‍കുന്നു. പ്രതിരോധ നിരയിലെ കരുത്തന്‍ പെപ്പെ പരുക്കിന്റെ പിടിയില്‍ ആയതു തിരിച്ചടി ആണെങ്കിലും ലിയോണിനെ മറികടക്കാന്‍ ഇപ്പോഴുള്ള പടക്കോപ്പുകള്‍ തന്നെ ധാരാളം. വന്‍ വില നല്‍കി ടീമില്‍ എത്തിച്ച ബന്‍സീമക്ക് കളിക്കളത്തില്‍ ഇറങ്ങേണ്ടി വരുമോ എന്നതും സംശയമാണ്. റൌളും റൊണാള്‍ഡോയും ഫോമിലുള്ള ഹിഗ്വയിനും പിന്നെ പഴയ പടക്കുതിര നിസ്ടല്‍റൂയിയും ബൂട്ട് കെട്ടി കാത്തിരിക്കുമ്പോള്‍ ബന്‍സീമ തനിക്കായി കരഘോഷം മുഴക്കിയവരുടെ കൂവല്‍ കേട്ട് ബഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരാനാണ് സാധ്യത ഏറെയും. എന്നിരുന്നാലും നമുക്ക് കാത്തിരിക്കാം. പഴയ ക്ലബ്ബിനെതിരെ ബന്‍സീമയുടെ ബൂട്ടില്‍ നിന്നും വെടിച്ചില്ലുകള്‍ പായുന്നതിന്റെ ആരവങ്ങള്‍ക്കായി.


(അടുത്ത ദിവസം മറ്റൊരു കളിയുമായി തിരിച്ചെത്താം.)

Read more...

Monday, April 13, 2009

കിരീടങ്ങള്‍..മുള്‍ക്കിരീടങ്ങള്‍.

>> Monday, April 13, 2009


കളിക്കളങ്ങളെ കോരിത്തരിപ്പിച്ച ചില നായകരുടെ പുതിയ വേഷപ്പകര്‍ച്ച കഴിഞ്ഞ രണ്ടു സീസണുകളിലായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരു പാടു ചര്‍ച്ചകള്‍ക്ക് മരുന്നിട്ടിരുന്നു. അതിന്റെ കൂട്ടത്തിലേക്കാണ്‌പഴയ ഇംഗ്ലിഷ് ഫുട്ബാള്‍ നായകനായ അലന്‍ ഷിയറര്‍ കച്ച മുറുക്കി എത്തിയിരിക്കുന്നത്. അത്ര പ്രതാപമൊന്നും വിളിച്ചോതാനില്ലാത്ത ബ്ലാക്ക്‌ബേണിനെ ടീമിലെത്തി അടുത്ത വര്‍ഷം തന്നെ രണ്ടാം സ്ഥാനത്ത് എത്തിക്കുകയും അതിനടുത്ത വര്‍ഷം ചാമ്പ്യന്‍മാരാക്കുകയും ചെയ്ത ചരിത്രമുള്ള അദ്ദേഹത്തിന്റെ ആ അത്ഭുത ശക്തി തന്നെയാണ് പുറത്താക്കല്‍ ഭീഷണി നേരിടുന്ന ന്യു കാസിലിന്റെ അവസാന പ്രതീക്ഷ. ന്യു കാസിലിനു വേണ്ടിയും കളിക്കളത്തില്‍ ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടുള്ള ഷിയറര്‍ക്ക് സൈഡ് ലൈനിന് പിന്നിലും അതിന് കഴിയുമോ എന്ന ഉദ്ദ്യോഗത്തോടെ ആരാധകരും ഫുട്ബാള്‍ ലോകവും കാത്തിരിക്കുമ്പോള്‍ ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ തിരിച്ചടിയേറ്റ പഴയ നായകരെ കുറിച്ചു ഒന്നു തിരിഞ്ഞു നോക്കാം.

റോയ് കീന്‍ മാന്‍ചെസ്റെര്‍ യുനൈറ്റെടിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു. 2006- ഇല്‍ കളിക്കാരന്റെ കുപ്പായം അഴിച്ചു വച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ്‌ സന്ടെര്‍ലാന്റിന്റെ പരിശീലകനായി ഫുട്ബാള്‍ മൈതാനത്തേക്ക്‌ തിരിച്ചെത്തിയത്‌. പക്ഷെ കളിക്കാരനെന്ന നിലയില്‍ അദേഹം നേടിയെടുത്ത പേരിന്റെ നിഴല്‍ പോലുമായില്ല റോയ് കീനെന്ന പരിശീലകന്‍. സന്ടെര്‍ലാന്റിനെ പ്രീമിയര്‍ ലീഗില്‍ നില നിര്‍ത്താന്‍ കഴിഞ്ഞെന്കിലും അദ്ദേഹത്തില്‍ നിന്നു അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മാനേജരുടെ കൊട്ടൂരേണ്ടി വന്നതും അത് കൊണ്ടു തന്നെയാണ്.
മാന്ചെസ്റ്റെരില്‍ റോയ് കീനിനൊപ്പം ഉണ്ടായിരുന്ന പോള്‍ ഇന്സും ഈ വര്‍ഷം പരിശീലകന്റെ കുപ്പായത്തില്‍ ഇംഗ്ലണ്ടില്‍ എത്തി. പഴയ കൂട്ടുകാരനായ മാര്‍ക്ക് ഹഫ്സ് മാന്ചെസ്റെര്‍ സിറ്റി പരിശീലകന്‍ ആയ ഒഴിവില്‍ ബ്ലാക്ക്‌ബെന്‍ റോവേഴ്സിന്റെ മാനേജരായാണ് ഇന്‍സ് അന്കം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവര്‍ ഇപ്പോള്‍ പുറത്താക്കല്‍ ഭീഷണി നേരിടുന്ന നിലയിലെതിയതിന്റെ ഒരു പ്രധാന കാരണം ഇന്സിന്റെ മോശം തുടക്കമാണ്. സിറ്റിയിലേക്ക് പോയ ഹഫ്സിനും കളം അത്ര നല്ലതല്ല. കോടികള്‍ മുടക്കി കളിക്കാരെ നേടാന്‍ മല്സരിച്ചിട്ടും കഴിഞ്ഞ വര്‍ഷം പഴയ ടീമിനൊപ്പം നേടിയ ഏഴാം സ്ഥാനം പോലും സിറ്റിക്ക് ഇത്തവണ സ്വപനം മാത്രമാണ്.
മിഡില്‍സ്ബാരോയുടെ കളിക്കാരനായിരുന്ന ഗരെത് സൌത്ത്ഗേറ്റും ടീമിനെ പരിശീലിപ്പിച്ചു തോല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. മിക്കവാറും അടുത്ത സീസണില്‍ ടീം പ്രീമിയര്‍ ലീഗില്‍ ഉണ്ടാവില്ല എന്നുരപ്പായിക്കഴിഞ്ഞു. കോച്ചിന്റെ പണി എന്ന് തെറിക്കും എന്നെ ഇനി അറിയാനുള്ളൂ. പക്ഷെ ഇതിടയിലും പിടിച്ചു നിന്ന ഒരാളുണ്ട്. ഇറ്റലിക്കാരന്‍ എങ്കിലും ഏറെ നാള്‍ ചെല്‍സിയുടെ കുന്തമുന ആയിരുന്ന ജിയാന്‍ ഫ്രാന്കോ സോള. വെസ്റ്റ് ഹാമിനെ വളരെ മുന്നോട്ടു നയിക്കാന്‍ ആദ്യ സീസണില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്ഷത്തെ യുവേഫ കപ്പ്‌ യോഗ്യത ലകഷ്യമിടുന്ന വെസ്റ്റ് ഹാം ഏകദേശം അതിനടുത്ത് തന്നെയാണ് ഇപ്പോള്‍ നില്ക്കുന്നത്. ജര്‍മനിയില്‍ ബയെനിന്റെ ക്ലിന്‍സ്മാനും സ്പെയിനില്‍ ബഴ്സിലോനയുടെ ഗാര്‍ടിയോലയും ആദ്യത്തെ തിരിച്ചടികള്‍ക്ക് ശേഷം തലം കണ്ടെത്തിയതും സോളയുടെ മാതൃക പോലെ ഷിയരര്‍ക്ക് ആത്മ വിശ്വാസമേകിക്കാണും.
ഷിയാറര്‍ വരും മുന്പ് ന്യു കസിലിന്റെ പരിശീലകന്‍ ആയിരുന്നത് കെവിന്‍ കീഗന്‍ ആയിരുന്നു. ന്യു കസിളിനെയും മന്ചെസ്റെര്‍ സിറ്റിയെയും ഏറെ നാള്‍ പരിപാലിച്ച; ലിവര്‍പൂളിന്റെയും ബ്രിടന്റെയും മികച്ച കളിക്കാരന്‍ ആയിരുന്ന കെവിന്‍ കീഗാന്‍ പക്ഷെ മികച്ച പരിശീലകന്‍ എന്നപേരും നേടിയിട്ടുല്ലയാലാണ്. പക്ഷെ ആശാനും ഇത്തവണ ന്യു കാസിലില്‍ കാലിടറി. ആദ്യപാദത്തില്‍ തന്നെ കക്ഷിയെ ക്ലബിന്റെ ഉടമ മൈക്ക് ആഷ്ലി പാക്ക് ചെയ്തു. ആ ചാക്കിലെക്കാന് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച കളിക്കരിലോരാലായ ഷിയറര്‍ കടന്നു വരുന്നതു. അദ്ദേഹത്തിന് ശനി ദശയാണോ എന്ന് പറയാറായിട്ടില്ല എങ്കിലും കഴിഞ്ഞ രണ്ടു മല്‍സരവും ആശ്വസത്തെക്കാള്‍ അപകടമാണ് ആരാധകരുടെയും കോച്ചിന്റെയും മനസിലുനര്തുന്നത്. എങ്കിലും ലീഗിലെ സ്ഥാനം നില നിര്‍ത്താന്‍ ഇനിയുള്ള ആര് മല്‍സരങ്ങള്‍ മതിയെന്ന അദ്ദേഹത്തിന്റെ വാക്കുകളെ തല്ക്കാലം നമുക്കു വിശ്വസിക്കാം. കാരണം അസാദ്ധ്യമായ പലതും കളിക്കളത്തില്‍ യാദാര്‍ത്യമാക്കിയ അദ്ദേഹത്തിന് അതിന് കഴിയും എന്ന് തന്നെയാണ് ഫുട്ബാള്‍ പ്രേമികളും കരുതുന്നതും, ആഗ്രഹിക്കുന്നതും. ഈ മുള്‍ക്കിരീടം ഒരു പുഷ്പകിരീടമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

Read more...
.........

ഗാലറിയില്‍ വന്നവര്‍...

ജാലകം
© - c n ramdas- 2009 -